കൊച്ചി: ചേരാനല്ലൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുന്നവിധം 50 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായി ജല അതോറിറ്റി ഹൈകോടതിയിൽ. പദ്ധതി കമീഷൻ ചെയ്യുന്നതോടെ ചേരാനല്ലൂരിൽ ആവശ്യത്തിന് കുടിെവള്ളം ലഭ്യമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ തേടിയ കോടതി ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. കുടിവെള്ളക്ഷാമം മൂലം പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി ചേരാനല്ലൂർ സ്വദേശി ചക്കിയാത്ത് ഡിക്സൺ ആൻറണി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. എത്രയുംവേഗം അടിയന്തര പരിഹാരം കാണാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പ്രദേശത്ത് കുടിവെള്ളക്ഷാമം നിലനിൽക്കുന്നതായി പഞ്ചായത്ത് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി സ്വീകരിക്കാൻ വീണ്ടും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.