ജില്ലയിൽ 494 പേർക്കുകൂടി കോവിഡ്

കൊച്ചി: ജില്ലയിൽ ഞായറാഴ്ച 494 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ വിദേശത്തുനിന്ന് എത്തിയതാണ്. 381 പേർക്ക് സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചു. 100 പേരുടെ ഉറവിടമറിയില്ല. ആരോഗ്യ പ്രവർത്തകരായ 12 പേരും അന്തർസംസ്ഥാന തൊഴിലാളികളായ രണ്ടുപേരും പൊലീസ് ഉദ്യോഗസ്ഥനായ ഒരാളും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 953 പേർ രോഗമുക്തി നേടി. 1590 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1727 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 26,859 ആണ്. ഇതിൽ 25,688 പേർ വീടുകളിലും 44 പേർ കോവിഡ് കെയർ സൻെററുകളിലും 1127 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 199 പേരെ വിവിധ ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും പ്രവേശിപ്പിച്ചു. 189 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്ത പോസിറ്റിവ് കേസുകൾ ഉൾപ്പെടാതെ നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8428. കളമശ്ശേരി മെഡിക്കൽ കോളജ് 106, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി 20, ജി.എച്ച് മൂവാറ്റുപുഴ-എട്ട്, ഡി.എച്ച് ആലുവ -അഞ്ച്, പറവൂർ താലൂക്ക് ആശുപത്രി -എട്ട്, പി.വി.എസ് 48, സഞ്ജീവനി 24, സ്വകാര്യ ആശുപത്രികൾ -501, എഫ്.എൽ.ടി.സികൾ 662, എസ്.എൽ.ടി.സികൾ -130, വീടുകൾ -6916. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8922 ആണ്. പരിശോധനയുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 4394 സാമ്പിൾകൂടി അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.