കൊച്ചി: കോവിഡ് ബാധിതര്‍ക്കായി ജില്ലയില്‍ പ്രാദേശികതലത്തില്‍ 17 ഡൊമിസിലിയറി കെയര്‍ സൻെററുകള്‍ (ഡി.സി.സി) കൂടി ആരംഭിക്കും. 10 ഗ്രാമപഞ്ചായത്തിലും ഏഴ് നഗരസഭയിലുമാണ് സൻെററുകള്‍. ഈമാസം നാലുമുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഗ്രാമപഞ്ചായത്തുകളിലെ ഡി.സി.സികളില്‍ 507 പേര്‍ക്കും നഗരസഭകളില്‍ 685 പേര്‍ക്കും ഉള്‍പ്പെടെ 1192 കിടക്കയാണ് ഒരുക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍, സൻെറര്‍, കിടക്കകളുടെ എണ്ണം ക്രമത്തില്‍: ചേരാനല്ലൂര്‍ (സൻെറ് ജയിംസ് ചര്‍ച് യാക്കോബിയന്‍ പാരിഷ് ഹാള്‍ -35 കിടക്ക) എടത്തല (ശാന്തിഗിരി ആശ്രമം എടത്തല -40) കടുങ്ങല്ലൂര്‍ (അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയര്‍ വെസ്റ്റ് കടുങ്ങല്ലൂര്‍ -42) മുളന്തുരുത്തി (സൻെറ് ജോര്‍ജ് ചര്‍ച് പാരിഷ് ഹാള്‍ -70) പായിപ്ര (മുടവൂര്‍ കമ്യൂണിറ്റി ഹാള്‍ -28) പള്ളിപ്പുറം (എസ്.സി കമ്യൂണിറ്റി ഹാള്‍ -22) തിരുമാറാടി (ടാഗോര്‍ ഹാള്‍ -40) തിരുവാണിയൂര്‍ (സൻെറ് പീറ്റേഴ്‌സ് ആൻഡ് സൻെറ് പോള്‍സ് യാക്കോബായ കത്തീഡ്രല്‍ ഹാള്‍ നീറമുകള്‍ -50) വാരപ്പെട്ടി (വാരപ്പെട്ടി കമ്യൂണിറ്റി ഹാള്‍ -30) നെടുമ്പാശ്ശേരി (സിയാല്‍ -150). നഗരസഭകള്‍: ആലുവ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ആലുവ -50) ഏലൂര്‍ (എസ്.സി കമ്യൂണിറ്റി ഹാള്‍ -40) കൊച്ചി (മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, പള്ളുരുത്തി ഗവ. ആശുപത്രി -150) കൂത്താട്ടുകുളം (സി.എച്ച്.സി ഹാള്‍ -90), മരട് (ഇ.കെ. നായനാര്‍ ഹാള്‍ -75) തൃക്കാക്കര (തെങ്ങോട് വനിത വ്യവസായ കേന്ദ്രം - 200) തൃപ്പൂണിത്തുറ (ഒ.ഇ.എന്‍ ബില്‍ഡിങ് വാര്‍ഡ് നമ്പര്‍ 33 -80). നഗരസഭകൾക്ക് 35 ലക്ഷം, പഞ്ചായത്തുകൾക്ക് 50 ലക്ഷം കൊച്ചി: ഡി.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭകള്‍ക്കായി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. ഡി.സി.സികളില്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദിവസവും സന്ദര്‍ശനം നടത്തും. അടിയന്തര സാഹചര്യം വന്നാല്‍ രോഗികളെ മാറ്റുന്നതിന് ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.