പുറമ്പോക്കിലെ കുടിയൊഴിപ്പിക്കൽ നീക്കത്തിന് ഹൈകോടതി സ്റ്റേ

കൊച്ചി: പുറമ്പോക്കിലെ വീട്ടിൽ കഴിയുന്നയാളെ ജല മെട്രോക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. കുടിയൊഴിപ്പിക്കുന്നതോടെ കിടപ്പാടമില്ലാതാകുമെന്ന് ചൂണ്ടിക്കാട്ടി പൂണിത്തുറ വില്ലേജിലെ മൂന്നുസെന്റ് പുറമ്പോക്കിലെ താമസക്കാരനായ ബേബി ജോസഫ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സ്റ്റേ ഉത്തരവ്. സ്ഥലമൊഴിയാൻ സ്പെഷൽ തഹസിൽദാർ നൽകിയ നോട്ടീസ് ചോദ്യംചെയ്താണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. നോട്ടീസിലെ തുടർനടപടികൾക്കാണ് സ്റ്റേ. മരട് നഗരസഭ വീടിന് നമ്പർ നൽകിയിരുന്നതായി ഹരജിയിൽ പറയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കേസും നിലവിലുണ്ട്. ഇതിനിടെയാണ് സ്ഥലമൊഴിയാൻ നോട്ടീസ് ലഭിച്ചതെന്നും ഹരജിയിൽ പറയുന്നു. ഹരജിയിൽ സർക്കാറടക്കം എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി ഈ മാസം 22ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.