ചെങ്ങമനാട്: പഞ്ചായത്തിലെ പാലപ്രശ്ശേരി തേറാട്ടിക്കുന്ന് തളങ്ങാട് തരിശിട്ട പാടത്ത് കരിഞ്ഞുണങ്ങിയ പുല്ലിന് തീപിടിച്ചത് ഭീതി പരത്തി. അങ്കമാലി അഗ്നിരക്ഷസേനയെത്തിയാണ് അണച്ചത്. ചെങ്ങമനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളുടെ അതിർത്തി പ്രദേശമാണ് തളങ്ങാട് പാടം. തരിശിട്ട പാടത്തുടനീളം പുല്ലും കുറ്റിത്തൈകളും മാസങ്ങളായി കരിഞ്ഞുണങ്ങി കിടക്കുകയാണ്. വേനൽച്ചൂടിൻെറ രൂക്ഷതയാണ് അഗ്നിക്കിരയാക്കിയതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് തീ പടർന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്കമാലി അസി. സ്റ്റേഷൻ ഓഫിസർ എൻ. ജിജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അബ്ദുൽ നസീർ, എം.എസ്.റാബി, ജി.പി. ഹരി, സൂരജ് മുരളി, വി.ആർ. രാഹുൽ, വിനു വർഗീസ്, ജയകുമാർ എന്നിവർ ചേർന്നാണ് പൂർണമായും തീയണച്ചത്. EA ANKA 4 FIRE ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരി തേറാട്ടിക്കുന്ന് തളങ്ങാട് തരിശിട്ട പാടത്ത് തിങ്കളാഴ്ച വൈകീട്ട് കരിഞ്ഞുണങ്ങിയ പുല്ലിന് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.