കനാലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ചെങ്ങന്നൂർ: പി.ഐ.പി കനാലിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂർ കീഴ്‌ചേരിമേൽ ഊടാകുളത്തിൻ കരയിൽ വീട്ടിൽ ശശിധരൻ - ലീലാ ഭായി ദമ്പതികളുടെ മകൻ അനൂപാണ് (35)മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് മുളക്കുള കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിന് സമീപം കനാൽക്കരയിൽ ബൈക്ക് നിർത്തിവെച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. വൈകീട്ട് അഞ്ചിന് ശേഷവും സ്ഥലത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ വസ്ത്രങ്ങളും മൊബൈലും കണ്ടെത്തി. ഇതേ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചൊവ്വാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് വൈകീട്ട് 3.30ന് മുളക്കുഴ പഞ്ചായത്ത് ജങ്ഷന് സമീപം എം.സി റോഡിന് കുറുകെയുള്ള കനാൽ പാലത്തിന്റെ തൂണിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: അനുപമ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.