കോതമംഗലം: യത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിൽ ഇറച്ചിക്കടയിൽ കശാപ്പിന് കൊണ്ടുവന്ന പോത്താണ് കശാപ്പുശാലയിലെ ഷെഡ് തകർത്ത് കക്കടാശ്ശേരി കാളിയാർ റോഡിലൂടെ ഓടിയത്. പോത്ത് ഗവ.യു.പി സ്കൂളിന് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. മുറ്റത്തുനിന്ന റബർ ടാപ്പിങ് തൊഴിലാളി കണികുടിയിൽ ഗോപിയുടെ കൈ അസ്ഥിക്ക് പോത്തിന്‍റെ ആക്രമണത്തിൽ പൊട്ടൽ സംഭവിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീടിനകത്തേക്ക് കയറി രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്കൂട്ടറിനും കാറിനും പോത്തിന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ട് കുടുക്കിട്ടാണ് പോത്തിനെ തളച്ചത്. വിവരം അറിഞ്ഞ് കല്ലൂർക്കാട്ടുനിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. EM KMGM 2 Pothu ഇടഞ്ഞോടിയ പോത്തിനെ നാട്ടുകാർ തളക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.