കാക്കനാട്: തൃക്കാക്കരയിലെ കൂട്ടത്തല്ലിൽ ക്ഷുഭിതനായി എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. നഗരസഭയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഡി.സി.സി പ്രസിഡൻറ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഇനിയും ഇതുപോലുള്ള വിഷയങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃക്കാക്കരയുടെ ചുമതലയുള്ള ഭാരവാഹികൾക്കും പ്രാദേശിക നേതാക്കളും അദ്ദേഹം താക്കീത് നൽകിയതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പദയാത്രയും കോൺഗ്രസിൻെറ വിവിധ സമരപരിപാടികളും ചർച്ചചെയ്യാൻ വിളിച്ച യോഗത്തിലായിരുന്നു വിമർശനം. കഴിഞ്ഞ ചൊവ്വാഴ്ച നഗരസഭയിൽ കൂട്ടത്തല്ലുണ്ടായ യോഗത്തിൽ പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി ഒരുവിഭാഗം എ ഗ്രൂപ് കൗൺസിലർമാർ എൽ.ഡി.എഫിനെ പരസ്യമായി പിന്തുണച്ചിരുന്നു. തൃക്കാക്കരയിലെ ഗ്രൂപ്പുകളി പരസ്യമായ സാഹചര്യത്തിലാണ് ഡി.സി.സിയുടെ താക്കീത്. യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസേൻറഷൻ ആയിരുന്നു തൃക്കാക്കരയിലെ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചത്. വിഷയങ്ങൾ പരിഹരിക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടെന്ന് യോഗം നിരീക്ഷിച്ചു. പല കൗൺസിലർമാരും നേതാക്കളുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചത് എൽ.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കിയെന്നും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഡി.സി.സി പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.