കൊച്ചി: തൃക്കാക്കര നഗരസഭ ഒാഫിസിൽ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈകോടതി. രാഷ്ട്രീയ കക്ഷികൾ തമ്മിലെ തർക്കങ്ങൾ സമാധാനാന്തരീക്ഷം തകർക്കുന്ന അവസ്ഥയിലേക്ക് പോകാൻ അനുവദിക്കരുത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന് പൊലീസ് സംരക്ഷണം തുടരാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കൗൺസിലർമാർക്ക് ഓണസമ്മാനം നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധസമരം രൂക്ഷമായ സമയത്ത് പൊലീസ് സംരക്ഷണം തേടി ചെയർപേഴ്സൻ നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗിൾ ബെഞ്ചിൻെറ ഉത്തരവ്. ഹരജിക്കാരിക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും ഇതുവരെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.