കാലടി: സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാവിൻെറ ഭാര്യ നിനിത കണിച്ചേരിക്ക് മലയാളം വിഭാഗത്തിൽ അസി. പ്രഫസറായി നിയമനം നൽകിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി. യു.ജി.സി അംഗീകരിച്ച യോഗ്യതയില്ലാത്ത ഉദ്യോഗാർഥിയെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി ഒന്നാംറാങ്ക് നൽകുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നിയമന നടപടിയോട് വിയോജിച്ച ഭാഷവിദഗ്ധരെ അധിക്ഷേപിക്കാൻ വൈസ് ചാൻസലർ ശ്രമിച്ചത് ബോധപൂർവമാണ്. ഗവർണർക്ക് വി.സി നൽകിയ വിശദീകരണക്കുറിപ്പിൽ നിനിതയുടെ അക്കാദമിക് സ്കോർ പോയൻറും ഇൻറർവ്യൂവിലെ മാർക്ക് വിവരങ്ങളും നൽകിയിട്ടില്ല. ഇത് വെളിപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.