പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിൻെറയും നെല്ലിക്കുഴി പഞ്ചായത്ത് 21ാം വാര്‍ഡിൻെറയും അതിര്‍ത്തിപ്രദേശത്ത് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും സ്ഥാപിച്ച ഇരമല്ലൂര്‍ ചക്കുംചിറ ലിഫ്റ്റ് ഇറിഗേഷന് സമീപം മാലിന്യം തള്ളുന്നത് പതിവാകുന്നു. വേനല്‍ക്കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന പദ്ധതി പ്രദേശത്ത് വര്‍ഷങ്ങളായി കോഴിവേസ്റ്റും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുകയാണ്. ധാരാളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനാലിന് സമീപമാണ് ഇത്തരത്തിൽ മാലിന്യക്കൂമ്പാരം. ചിറയിലേക്ക് വെള്ളം കൊണ്ടുപോകാന്‍ നാട്ടുകാര്‍ കനാല്‍ വൃത്തിയാക്കിയപ്പോഴാണ് കനാലിന് അകത്തും പുറത്തും മാലിന്യം കാണുന്നത്. ഇത് നീക്കംചെയ്തിട്ടും കനാലില്‍ വെള്ളം ഒഴുകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കനാലില്‍ വാഹനങ്ങളുടെ ചില്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം തള്ളിയതായി കാണുന്നത്. പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കി. EM PBVR Wast ഇരമല്ലൂര്‍ ചക്കുചിറ ലിഫ്റ്റ് ഇറിഗേഷന് സമീപത്ത് തള്ളിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.