െകാച്ചി: കെ.എസ്.ആർ.ടി.സിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ അന്വേഷണ ഏജൻസി രേഖപ്പെടുത്തിയ മൊഴിപ്പകർപ്പ് വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ ൈഹകോടതിയിൽ. കെ.ടി.ഡി.എഫ്.സിയുമായുള്ള ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറും തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയുമായ ജൂഡ് േജാസഫാണ് ഉപഹരജിയുമായി േകാടതിയെ സമീപിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടമുണ്ടായതായി ആരോപിച്ച് ജനുവരി 18ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലും പിറ്റേ ദിവസം സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും അന്വേഷണത്തിന് നടപടിയുണ്ടായില്ലെന്നാരോപിച്ചായിരുന്നു ഹരജി. എന്നാൽ, ഇതിനുപിന്നാലെ പൊലീസിൽ നൽകിയ പരാതിയിൽ മൊഴിയെടുക്കാൻ ക്രിമിനൽ നടപടിക്രമം 160 പ്രകാരമുള്ള നോട്ടീസ് ഫോർട്ട് പൊലീസ് സി.ഐ ഹരജിക്കാരന് നൽകി. ഈ മാസം ഒന്നിന് ഹാജരായി മൊഴിയും നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ എത്രയുംവേഗം കേസ് രജിസ്റ്റർ ചെയ്യാൻ ബാധ്യതയുണ്ട്. എന്നാൽ, മൊഴി നൽകിയിട്ട് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും ഇതിന് ഒരു നടപടിയുമുണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് നൽകിയ നോട്ടീസ് ഹരജിയുടെ ഭാഗമാക്കുകയും താൻ നൽകിയ മൊഴി വിളിച്ചുവരുത്തുകയും വേണമെന്നാണ് ഉപഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.