പടം ചങ്ങനാശ്ശേരി: എം.സി റോഡില്‍ തുരുത്തിയില്‍ ടോറസ് ലോറിക്ക് അടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പെരുന്ന പനച്ചിക്കാവ് രതീഷ് ഭവനില്‍ വാസുക്കുട്ടൻെറ മകന്‍ രതീഷ് (35) ആണ് മരിച്ചത്. തുരുത്തി പുന്നമൂട് ജങ്ഷനടുത്ത് ബി.എസ്.എന്‍.എല്‍ ഓഫിസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് എതിര്‍ ദിശയില്‍നിന്ന് ആംബുലന്‍സ് വരുന്നതുകണ്ട് വശത്തേക്ക് ഒതുക്കുന്നതിനിടെ ഇതേ ദിശയിൽ മുമ്പോട്ടുപോയ സ്‌കൂട്ടറില്‍ ഇടിക്കുകയും രതീഷ് ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇയാളുടെ ദേഹത്തുകൂടി ചക്രങ്ങള്‍ കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്തിരുന്ന രതീഷ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ജോലി ആവശ്യത്തിനായി കോട്ടയത്തേക്ക് പൊകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മാതാവ്: ചങ്ങനാശ്ശേരി മുനിസിപ്പല്‍ ഓഫിസിലെ മുന്‍ജീവനക്കാരി സുമതിയമ്മ. ഭാര്യ: പ്രിയ ജി.നായര്‍. മക്കള്‍: അമൃത, അനഘ. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.