കൊച്ചി: ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന മാസ്‌കുകളുടെ പുനഃചംക്രമണം സാധ്യമാക്കുന്ന നൂതനരീതി കൊച്ചി സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇതുസംബന്ധിച്ച്്് 33ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ദീപ്തി അന്ന ഡേവിഡിന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡ് നേടാനായി. മാസ്‌കില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്കിനെ റബറുമായി കൂട്ടിക്കലര്‍ത്തി പോളിമര്‍ ബ്ലെന്‍ഡ് ഉണ്ടാക്കാം. ഇത് ഹൈ പെര്‍ഫോമന്‍സ് കാര്‍ ബംപറുകള്‍, ഡാഷ് ബോര്‍ഡുകള്‍, യുദ്ധവിമാനം, അന്തര്‍വാഹിനി എന്നിവയുടെ സുരക്ഷിത കവചങ്ങള്‍ എന്നിങ്ങനെ സാങ്കേതികമേന്മയുള്ള നിരവധി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന്് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കുസാറ്റിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി അേസാസിയേറ്റ് പ്രഫ. പ്രശാന്ത് രാഘവന്‍ വിശദീകരിച്ചു. പാഴ്‌വസ്തുക്കള്‍ ഉപയോഗിക്കുകവഴി ഇത്തരം ഉൽപന്നങ്ങളുടെ വില ഗണ്യമായി കുറയുന്നതോടൊപ്പം മാസ്‌കുകള്‍ വലിച്ചെറിയുന്നതിൻെറ ഫലമായി മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും നിയന്ത്രിക്കാമെന്ന്് ഗവേഷണത്തില്‍ പ്രധാന പങ്കുവഹിച്ച വിദ്യാർഥികളായ ദീപ്തി അന്ന ഡേവിഡ്, പി.ജെ. ജോർജ് വര്‍ഗീസ് എന്നിവര്‍ കൂട്ടിച്ചേര്‍ത്തു. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ പ്രഫ. പി.എം. സബൂറ ബീഗം, പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി വിഭാഗത്തിലെ അേസാസിയേറ്റ് പ്രഫ. പ്രശാന്ത് രാഘവന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദീപ്തി ഗവേഷണം നടത്തുന്നത്. പൂര്‍വവിദ്യാർഥിയായ പി.ജെ. ജോര്‍ജ് വര്‍ഗീസ് ഇപ്പോള്‍ ഐ.ഐ.ടി പട്‌നയില്‍ എം.ടെക് പഠിക്കുന്നു. ER Deepthi Anna David: ദീപ്തി അന്ന ഡേവിഡ് ER Prof. Prasanth: പ്രഫ. പ്രശാന്ത് രാഘവന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.