ട്രെയിനുകളുടെ സ്റ്റോപ് വെട്ടിച്ചുരുക്കൽ പിന്‍വലിക്കണമെന്ന് എം.പിമാര്‍

അങ്കമാലി: കേരളത്തിലെ ട്രെയിനുകളുടെ സ്റ്റോപ് വെട്ടിച്ചുരുക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മക്ക് നിവേദനം നല്‍കി. കോവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിച്ചശേഷം കേരളത്തില്‍ പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്, മംഗളൂരു എക്സ്പ്രസ്, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകളുടെ ചാലക്കുടി സ്റ്റോപ്പും കോട്ടയം - നിലമ്പൂര്‍ റോഡ് പാസഞ്ചര്‍, ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനിൻെറ കൊരട്ടി സ്റ്റോപ്പുകളുമാണ് പ്രധാനമായും ഒഴിവാക്കിയത്. അങ്കമാലി-വട്ടപ്പറമ്പ് റോഡിലെ ലെവല്‍ ക്രോസ് ഒഴിവാക്കി നിര്‍മിക്കാനുദ്ദേശിക്കുന്ന അടിപ്പാതയുടെ നിര്‍മാണം കരാറുകാരന്‍ പിന്മാറിയതിനാല്‍ ആരംഭിക്കാനായിട്ടില്ല. അതിനാല്‍ ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി അടിപ്പാത നിര്‍മാണം അടിയന്തരമായി ആരംഭിക്കണമെന്നും ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു. ER ANKA 50 RAILWAY കേരളത്തിലെ വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ റദ്ദാക്കിയത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മക്ക് നിവേദനം നല്‍കിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.