കൊച്ചി: തൈറോയ്ഡ് മുഴ വളര്‍ന്ന് കഴുത്തും നെഞ്ചിന്‍കൂടും കവിഞ്ഞ് ശ്വാസനാളത്തെ അടച്ചുകളഞ്ഞ അപൂര്‍വ ഗുരുതരാവസ്ഥ നേരിട്ട ലക്ഷദ്വീപ് സ്വദേശി വഹീദാബീഗത്തിന് (31) പുതുജീവന്‍. ശ്വാസവും ഹൃദയമിടിപ്പും നിലച്ച അവസ്ഥയിലാണ് ജനുവരി 23ന് വൻെറിലേറ്റര്‍ സഹായത്തോടെ രോഗിയെ ഹെലികോപ്ടറില്‍ വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെത്തിച്ചത്. മുഴ ശ്വാസനാളത്തിന് സ്ഥാനചലനം വരുത്തുകയും നെഞ്ചിന്‍കൂടിൻെറ മുന്‍ഭാഗത്തുകൂടി ഉള്ളിലേക്ക് വളര്‍ന്ന് ഹൃദയത്തെയും പ്രധാന രക്തധമനികളെയും അമര്‍ത്തിയിരിക്കുന്നതായാണ് സി.ടി സ്‌കാന്‍ പരിശോധനയില്‍ കണ്ടത്. മുഴ നീക്കിയാലേ രോഗിയെ രക്ഷിക്കാനാകൂ എന്ന അവസ്ഥയായിരുെന്നന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം മേധാവി ഡോ.ആര്‍. പത്മകുമാര്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് പിന്നാലെ മൂന്നുദിവസം വൻെറിലേറ്ററിൽ കഴിഞ്ഞ രോഗി സാധാരണ നിലയിലെത്തിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.