മട്ടാഞ്ചേരി: കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യകേന്ദ്രമാക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം മത്സ്യമേഖല സ്വാഗതം ചെയ്തു. ബജറ്റ് വലിയ പ്രത്യാശയാണ് നൽകുന്നത്. ഘട്ടംഘട്ടമായാണ് ഹാർബർ വാണിജ്യ കേന്ദ്രമായി ഉയർത്തുക. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലാണ് കൊച്ചി ഫിഷറീസ് ഹാർബർ പ്രവർത്തിക്കുന്നത്. ഹാർബർ കേന്ദ്രീകരിച്ച് ഏകദേശം 1200 മത്സ്യബന്ധന യാനങ്ങളും പ്രത്യക്ഷ-പരോക്ഷമായി 10000ലേറെ തൊഴിലാളികളുമാണ് പ്രവർത്തിക്കുന്നത്. വാണിജ്യസമുച്ചയം, ശീതീകരിച്ച ലേലകേന്ദ്രം, ശുചിത്വമാർന്ന വാങ്ങൽ വിൽപന കേന്ദ്രം, കയറ്റിറക്ക് ബേകൾ, പാക്കിങ് ഹാൾ, ശുദ്ധജല ലഭ്യതയടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം, ലോറി ഡ്രൈവർമാർക്കടക്കമുള്ളവർക്ക് വിശ്രമകേന്ദ്രം, ഇലക്ട്രിക് സബ് സ്റ്റേഷൻ തുടങ്ങിയവയടക്കമുള്ള വികസനമാണ് ഹാർബർ വികസനത്തിൽ ലക്ഷ്യമിടുന്നത്. കൊച്ചി ഹാർബർ വികസനം, മത്സ്യബന്ധനം, സംസ്കരണം, വ്യാപാരം, കയറ്റിറക്കുമതി തുടങ്ങി വിവിധ മേഖലകളിൽ ഉണർവേകാനും തീരദേശ കൊച്ചിയുടെ വൻ വികസനത്തിനുമിടയാക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.