വടുതല മേൽപാലം; പുതുക്കിയ രൂപരേഖക്ക് റെയിൽവേയുടെ അംഗീകാരം

കൊച്ചി: വടുതല മേല്‍പാലത്തിൻെറ പുതുക്കിയ രൂപരേഖക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചതായി ഹൈബി ഈഡന്‍ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹൈബി എം.എൽ.എ ആയിരുന്ന കാലത്ത് 2016-17 സംസ്ഥാന ബജറ്റിലാണ് വടുതല റെയില്‍വേ മേല്‍പാലത്തിൻെറ നിര്‍മാണത്തിന് തുക അനുവദിക്കുന്നത്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നു. കിഫ്ബിയില്‍ നിന്ന് 47.5 കോടി രൂപയായിരുന്നു അനുവദിച്ചത്. ആർ.ബി.ഡി.സി.കെക്കാണ് നിര്‍മാണ ചുമതല. പാലത്തിൻെറ രൂപരേഖ റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. ഷൊര്‍ണൂര്‍- എറണാകൂളം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയില്‍വേ രൂപരേഖയില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ എം.പി ആർ.ബി.ഡി.സി.കെ, റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗ തീരുമാനപ്രകാരം രൂപരേഖ തിരുത്തി റെയില്‍വേക്ക് കൈമാറി. തുടര്‍ന്നാണ് പുതുക്കിയ രൂപരേഖക്ക് റെയില്‍വേ അംഗീകാരം നല്‍കിയത്. ഇനി ഇത് പ്രകാരം ആർ.ബി.ഡി.സി.കെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി റെയില്‍വേക്ക് കൈമാറണം. അതിനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പാലത്തിൻെറ െറയിൽവേ ട്രാക്കിന് മുകളിലൂടെയുള്ള ഭാഗത്തിൻെറ എസ്റ്റിമേറ്റ് തയാറാക്കേണ്ടത് െറയിൽവേ ആണ്‌. ഈ നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാകുമെന്ന് െറയിൽവേ അധികൃതർ അറിയിച്ചതായി ഹൈബി ഈഡൻ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലൂടെ പച്ചാളം, വടുതല ചിറ്റൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ്‌ യാഥാർഥ്യമാകാൻ പോകുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ വ്യക്തമാക്കി. ഒരേക്കർ സ്ഥലമാണ്‌ പദ്ധതിക്ക് ഏറ്റെടുക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് പച്ചാളം മേൽപാലം നിർമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.