ആലുവ: അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് മാരകമായ മയക്കുമരുന്ന് എത്തിച്ച യുവാക്കളെ ആലുവ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പള്ളുരുത്തി സ്വദേശികളായ കുമ്പളങ്ങി ഗുവേന്ദ പുതുശ്ശേരിപറമ്പ് വീട്ടില്‍ ഷിനാസ് (22), പള്ളുരുത്തി മരുന്ന്കട വിശ്വംനഗര്‍ തേവര്‍ക്കാട് വീട്ടില്‍ സുധീഷ് (22) എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എം.ഡി.എം.എ. ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തു. കര്‍ണാടകയില്‍ നിന്നുമാണ് ഇത് വാങ്ങുന്നത്. ആലുവ, അങ്കമാലി, കാലടി എന്നിവിടങ്ങളിലെ വിനോദ സഞ്ചാരമേഖലകളില്‍ എത്തിച്ചേരുന്നവരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇരുപതു വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍മാരായ സി.ബി. രഞ്ജു, കെ.എച്ച്. അനില്‍കുമാര്‍, പി.കെ. ഗോപി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം. അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, സജോ വര്‍ഗീസ്, അഖില്‍, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.