കൊച്ചി: കൊച്ചി കോർപറേഷനിലും അഞ്ച് മുനിസിപ്പാലിറ്റികൾക്കും 13 പഞ്ചായത്തുകൾക്കും കുടിവെള്ളം ലഭ്യമാക്കാൻ അർബൻ വാട്ടർ സപ്ലൈ സ്കീമിൽ ഉൽപ്പെടുത്തി ആവിഷ്കരിച്ച ആലുവയിലെ പുതിയ ജലശുദ്ധീകരണ പ്ലാൻറിൻെറയും പമ്പ് ഹൗസിൻെറയും നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്ന നടപടികൾ ഉപേക്ഷിക്കണമെന്ന്് ജോൺ ഫെർണാണ്ടസ് എം.എൽ.എ ആവശ്യപ്പെട്ടു. 50 കോടിക്ക് ഭരണാനുമതി ലഭിച്ച ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിേക്കണ്ടത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം പദ്ധതി വൈകിപ്പിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമത്തിൻെറ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. പദ്ധതിയെ സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പുതിയ ശുദ്ധീകരണശാല സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലത്തെ 1050 എം.എമ്മിൻെറയും 900 എം.എമ്മിൻെറയും ജലവിതരണക്കുഴലുകൾ മാറ്റിയിടാനും പ്രസ്തുതസ്ഥലെത്ത സ്റ്റാഫ്ക്വാർട്ടേഴ്സ് മാറ്റി പണിയാനുമായി അനുവദിച്ച 50 കോടിയുടെ ലഭ്യമായ ടെൻഡറുകൾക്ക് അംഗീകാരം നൽകി പ്രവർത്തികൾ ഉടനെ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് മറുപടി നൽകിയിരുന്നു. പദ്ധതി എത്രയുംവേഗം തുടങ്ങാൻ നടപടി സ്വീകരിക്കുന്നതിന് പകരം സ്ഥലംമാറ്റം ഉൾെപ്പെടയുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചുവരുന്നെതന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.