അങ്കമാലി: ദേശീയപാതയിൽ ജില്ല അതിർത്തിയായ കറുകുറ്റി മുതൽ മംഗലപ്പുഴപ്പാലം വരെ മാസങ്ങളായി ഭീമൻ ഗർത്തങ്ങളാണുള്ളത്. മഴ ശക്തി പ്രാപിച്ചതോടെ കൂടുതൽ കുഴികൾ രൂപാന്തരപ്പെടുകയും, നിലവിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്കടക്കം ഭീഷണിയാവുകയും ചെയ്തിരിക്കുകയാണ്. മാസങ്ങളായി ചെറുതും വലുതുമായുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടവരും ഗുരുതര പരിക്കേറ്റവരും നിരവധിയാണ്. അതിനിടെയാണ് വെള്ളിയാഴ്ച രാത്രി നാടിനെ നടുക്കുന്ന ദാരുണ ദുരന്തമുണ്ടായത്. ദേശീയപാത അധികൃതരുടെയും തികഞ്ഞ അനാസ്ഥയും, നിരുത്തരവാദിത്തവുമാണെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച ദേശീയപാത അത്താണിയിലും പരിസരങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി. ER ANKA 1 KUZHI ദേശീയപാതയിൽ അത്താണി കാംകോക്ക് സമീപത്തെ ഭീമൻ കുഴികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.