ആലപ്പുഴ: ഡിമാറ്റ് അക്കൗണ്ടിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മുനിസിപ്പൽ തിരുമല വാർഡിൽ പുത്തൻപുരക്കൽ വീട്ടിൽ റിക്സൺ മൈക്കിളാണ് (33) പിടിയിലായത്.
എൻട്രിച് ഫിനാൻഷ്യൽ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷെയർ മാർക്കറ്റിങ് സ്ഥാപനത്തിെൻറ പേരിലായിരുന്നു തട്ടിപ്പ്. ഇതിെൻറ ആലപ്പുഴ സബ് ഷെയർ ബ്രോക്കറായിരുന്നു റിക്സൺ. ഗുരുമന്ദിരം വാർഡിൽ പ്ലാപ്പള്ളി വീട്ടിൽ ജയിംസ് എബ്രഹാമിനെയും കുടുംബത്തെയുമാണ് കബളിപ്പിച്ചത്.
ഡിമാറ്റ് അക്കൗണ്ട് വാങ്ങി ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപയാണ് തട്ടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് പരാതിക്കാരെൻറ മകളുടെ അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് ഡിമാറ്റ് അക്കൗണ്ടിന് വേണ്ടി ആറര ലക്ഷം നൽകിയിരുന്നു. ആ പണം സ്വന്തമായി ഉപയോഗിച്ചു. സമാന രീതിയിൽ പരാതിക്കാരെൻറ ബന്ധുക്കളിൽനിന്ന് 18,90,000 രൂപകൂടി വാങ്ങി.
ഇതിൽ കുറച്ചു ഭാഗം മാത്രമാണ് നിക്ഷേപിച്ചത്. ബാക്കിയുള്ളത് ഓഹരി വാങ്ങാതെ കമ്യൂഡിറ്റി ട്രേഡിങ്ങിനായിട്ട് ഉപയോഗിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് കാവാലത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ സനൽകുമാർ, ഉദ്യോഗസ്ഥരായ വി.ടി. റജു രാജ്, ഷാജിമോൻ, നവീൻ കുമാർ, കനകരാജ്, മോഹൻകുമാർ, റോബിൻസൺ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.