യുവാവിെൻറ മരണം: കോവിഡ് വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആറാട്ടുപുഴ: ചിങ്ങോലിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചത് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നം മൂലമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചിങ്ങോലി ഒന്നാം വാർഡ് കരിമ്പിൽ വീട്ടിൽ മുരളീധരെൻറ മകൻ അനന്തു (മനു-20) ആണ് വ്യാഴാഴ്ച മരിച്ചത്. ബുധനാഴ്ച രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുകയും തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അനന്തുവിെൻറ കുടൽ പിണഞ്ഞ നിലയിലായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതുമൂലം ഭക്ഷണവസ്തുതുക്കളും മറ്റും അടിഞ്ഞുകൂടി കുടലിന് അണുബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വാക്സിൻ എടുത്തതിെൻറ അലർജിയോ മറ്റോ പരിശോധനയിൽ കണ്ടെത്താനായില്ല. ആന്തരികാവയവങ്ങൾ ഉൾപ്പെടെ വിദഗ്ധ പരിശോധനക്ക് അയക്കുന്നുണ്ട്. ഇതിെൻറ ഫലം കൂടി വന്നശേഷമേ അന്തിമ വിലയിരുത്തലിൽ എത്തുകയുള്ളൂ. വാക്സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരിച്ചതെന്നായിരുന്നു വീട്ടുകാരുടെ പരാതി.

Tags:    
News Summary - young man's death has no connection with covid vaccination says Post-mortem report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.