ആലപ്പുഴ: കോവിഡ് നിയന്ത്രണത്തിലും നഗരത്തിന് ഉത്സവമേളമൊരുക്കി മുല്ലക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പിന് തുടക്കമായി. കലാവിരുന്നും തിങ്ങിനിറയുന്ന വഴിവാണിഭക്കാരെയും ഒഴിവാക്കിയും ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുമാണ് ഇക്കുറി ആഘോഷം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ഒാരോദിവസവും ചിറപ്പ് നടത്തുന്നത്. 10ദിവസമാണ് ചിറപ്പുത്സവം. രാവിലെ 8.30ന് കാഴ്ചശ്രീബലി, 11.30ന് കളഭാഭിേഷകം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, സന്ധ്യ ദീപാരാധന, അത്താഴപൂജ, രാത്രി എട്ടിന് എതിരേൽപ്, ആൽചുവട്ടിലേക്കുള്ള എഴുന്നള്ളത്ത്, തീയാട്ട് എന്നിവയാണ് പ്രധാനചടങ്ങുകൾ. മുല്ലക്കൽ ബാലകൃഷ്ണൻ തിടേമ്പറ്റും. ആഘോഷത്തിന് െപാലിമ കൂട്ടാനെത്തുന്ന വഴിവാണിഭങ്ങൾക്കും നിയന്ത്രണമുണ്ട്. ഇതറിയാതെ ഉത്തരേന്ത്യയിൽനിന്ന് കളിപ്പാട്ടങ്ങളും വർണാഭമായ ബലൂണുകളും വിൽപനക്ക് കച്ചവടക്കാർ രണ്ടുദിവസം മുമ്പ് എത്തിയിരുന്നു. പതിവിന് വിപരീതമായി മുല്ലക്കൽ തെരുവിൽ ആളനക്കമില്ല. ചിലകച്ചവടക്കാരും അത് വാങ്ങാനെത്തുന്നവരുടെ തിരക്കും മാത്രമാണ് ഇപ്പോഴുള്ളത്. നഗരസഭയുടെ നേതൃത്വത്തിൽ താൽക്കാലികമായി കടകൾ ലേലം ചെയ്യുന്നതിന് നിരോധനമുണ്ട്. സാധാരണ 80 കടക്കാണ് അനുമതി നൽകുക. ആഘോഷത്തിന് നിയന്ത്രണമുണ്ടെങ്കിലും മുല്ലക്കൽ തെരുവ് വൈദ്യുതാലങ്കാരങ്ങളും േതാരണങ്ങളാലും വർണാഭമാണ്. മുല്ലക്കൽ ക്ഷേത്രത്തിൽ ഇന്ന് നിർമാല്യം-പുലർച്ച 4.30 അഭിഷേകം-രാവിലെ 5.00 ഉഷപൂജ-7.30 കാഴ്ചശ്രീബലി-8.30 കളഭാഭിേഷകം-11.00 കുങ്കുമാഭിേഷകം-11.30 കാഴ്ചശ്രീബലി-വൈകു. 5.30 ദീപാരാധന-6.30 അത്താഴപൂജ-7.30 ശ്രീവേലി-8.00 എതിരേൽപ്-9.00 തീയാട്ട്-9.30 APL MB 01 Mullackal Chirapp ആലപ്പുഴ മുല്ലക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പുത്സവത്തോടനുബന്ധിച്ച് അലങ്കാരങ്ങൾ നിറഞ്ഞ മുല്ലക്കൽ തെരുവ് APL MB 02 Mullackal Chirapp 02 ആലപ്പുഴ മുല്ലക്കൽ ദേവിക്ഷേത്രത്തിലെ ചിറപ്പുത്സവത്തിൻെറ ഭാഗമായി ഉത്തരേന്ത്യയിൽനിന്ന് കച്ചവടത്തിനെത്തിയ സംഘം പരിപാടികൾ ഇന്ന് ആലപ്പുഴ മുല്ലക്കൽ ദേവിക്ഷേത്രം: ചിറപ്പുത്സവം, കുങ്കുമാഭിേഷകം -രാവിലെ 11.30 ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിന് സമീപം: കുടുംബശ്രീ ക്രിസ്മസ്മേള -രാവിലെ 10.00 കലവൂർ വടക്കനാര്യാട് നാഗരാജ ഭദ്രകാളി ക്ഷേത്രം: മണ്ഡലഭജനയും തളിച്ചുകൊടയും -രാവിലെ 8.00 പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് ഉദ്ഘാടനം-എച്ച്. സലാം എം.എൽ.എ -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.