മാന്നാർ: ജനകീയ പ്രതിഷേധത്തെത്തുടർന്ന് 25ാം ദിവസം കള്ളുഷാപ്പ് അടപ്പിച്ചു. സജി ചെറിയാൻ എം.എൽ.എയായിരിക്കെ നടത്തിയ ഇടപെടലിൽ അടച്ച കള്ളുഷാപ്പാണ് ഹൈകോടതി വിധിയിലൂടെ സംരക്ഷണമുറപ്പാക്കി നടത്തിപ്പുകാരൻ തുറന്നത്. പ്രതിഷേധം ശക്തമായതോടെയാണ് 25ാം ദിവസം ഉദ്യോഗസ്ഥരെകൊണ്ട് അടപ്പിച്ചത്. മാന്നാറിലെ ജനവാസകേന്ദ്രമായ 10ാം വാർഡിലെ ചിറ്റമ്മേത്ത് പടിയിലെ കള്ളുഷാപ്പാണ് അടപ്പിച്ചത്. കോടതിയെ സമീപിച്ചതിലും ഷാപ്പ് തുറന്നതിലും മന്ത്രി സർവകക്ഷി യോഗത്തിൽ അമർഷം പ്രകടിപ്പിച്ചു. ഷാപ്പ് സൗകര്യപ്രദമായ മറ്റ് സ്ഥലത്തേക്ക് മാറ്റുന്നതിന് എക്സൈസ്-െപാലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി. രത്നകുമാരി, വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.കെ. പ്രസാദ്, എൽ.ഡി.എഫ് കൺവീനർ പി.എൻ. ശെൽവരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഹരി കുട്ടമ്പേരൂർ, ബി.ജെ.പി കിഴക്കൻ മേഖല പ്രസിഡൻറ് ശിവകുമാർ, വാർഡ് മെംബർമാരായ രാധാമണി ശശീന്ദ്രൻ, വി.ആർ. ശിവപ്രസാദ്, സമരസമിതി അംഗങ്ങളായ ജയദേവൻ, രാജൻ പാലത്തുംപാട്ട്, കമല ശശി, അംബിക, യൂനിയൻ നേതാക്കൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.