കേരള സ്റ്റേ കയർ മെഷിനറി മാനുഫാക്‌ചറിങ് കമ്പനിയിലെ സ്റ്റോർ റൂമിൽനിന്നാണ് തീപടർന്നത് ആലപ്പുഴ: ജില്ല കോടതിക്ക്് എതിർവശത്ത് എസ്.ഡി.വി സെൻട്രൽ സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്‌ചറിങ് കമ്പനിക്ക് തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കയർ വ്യവസായത്തിന് ആവശ്യമായ മെഷിനറികൾ നിർമിച്ചുനൽകുന്ന സർക്കാർ പൊതുമേഖല സ്ഥാപനമാണിത്. മെഷിനറി ഉൽപാദിപ്പിക്കുന്ന പ്രധാന ഗാരേജിന് അകെത്ത സ്റ്റോർ റൂമിൽനിന്നാണ് തീ പടർന്നത്. സ്റ്റോർ റൂമിന് മുകളിൽ സ്റ്റോറേജ് സൗകര്യം വർധിപ്പിക്കാൻ ഇരുമ്പ് പൈപ്പുകൾകൊണ്ട് മേൽത്തട്ട് നിർമാണം നടക്കുന്നതിനിെടയാണ് തീപിടിത്തം. മുകൾത്തട്ടിൽ വെൽഡ് ചെയ്യുന്നതിനിെട സ്റ്റോർ റൂമിലേക്ക് തീപ്പൊരി തെറിച്ചതാകാം കാരണമെന്നാണ് അനുമാനം. തീ ആളിപ്പടർന്നപ്പോൾതന്നെ വെൽഡിങ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. ഫാക്ടറിയുടെ മറ്റുഭാഗങ്ങളിലേക്ക് തീ പടർന്നുപിടിക്കും മുമ്പ് ആലപ്പുഴ അഗ്നിരക്ഷാ സേനയെത്തി നിയന്ത്രണവിധേയമാക്കി. കയർ മെഷിനറികളുടെ നിർമാണസാമഗ്രികളായ വലിയ മോട്ടോറുകൾ, ഗിയർ ബോക്സുകൾ, വിവിധ തരം ബയറിങ്ങുകൾ, കപ്പികൾ, ഓയിൽ, പെയിൻറ്, തിന്നർ മുതലായവ സൂക്ഷിച്ചിരിന്ന വലിയ സ്റ്റോർ റൂമിനാണ് തീ പടർന്നത്. നേരിട്ട് വെള്ളം ഉപയോഗിച്ചാൽ തീ ആളിപ്പടരുമെന്നതിനാൽ അഗ്നിരക്ഷാസേന ഫോം ഉപയോഗിച്ചാണ് അണച്ചത്. ആലപ്പുഴ സ്റ്റേഷൻ ഓഫിസർ ഡി. ബൈജുവിൻെറ നേതൃത്വത്തിൽ ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരാണ് തീ അണച്ചത്. ഒരു മൊബൈൽ ടാങ്ക് യൂനിറ്റും ഒരു ഫോം ടെൻഡറും പ്രവർത്തിപ്പിച്ചാണ് തീ അണച്ചത്. ആധുനിക കയർ മെഷിനറികൾ നിർമിച്ചുനൽകുന്ന ഈ ഫാക്ടറി രണ്ടേക്കറിലേറെയുള്ള വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്. 280 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.