വികാരിക്ക് കോവിഡ് ബാധിച്ച പള്ളിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയെന്ന്

ആലപ്പുഴ: വികാരിക്ക് കോവിഡ് ബാധിെച്ചന്ന് സഹവികാരി അറിയിപ്പ് നൽകിയ ദിവസംതന്നെ പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതായി പരാതി. തുേമ്പാളി സൻെറ് തോമസ് പള്ളിയിൽ തിങ്കളാഴ്ച നടന്ന വിവാഹത്തിനെതിരെ ഫോറം ഫോർ പ്രിവൻഷൻ ഓഫ് എൻവയൺമൻെറൽ ആൻഡ് സൗണ്ട് പൊല്യൂഷൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. വികാരിക്ക് കോവിഡ് ആയതിനാൽ ഒരാഴ്ചത്തേക്ക് പതിവ് കുർബാന ഉണ്ടാകില്ലെന്നായിരുന്നു സഹവികാരിയുടെ അറിയിപ്പ്. എന്നാൽ, വധൂവരന്മാരും പുറമെനിന്ന് എത്തിയ വൈദികരും മാസ്കോ സമൂഹ അകലമോ പാലിക്കാതെയാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രങ്ങൾ സഹിതമാണ് ഫോറം പരാതി നൽകിയത്. കോവിഡ് ബാധിതനായ വൈദികനും സഹവികാരിയുംയഥാക്രമം ചികിത്സയിലും ക്വാറൻറീനിലുമാണെന്നും ദേവാലയത്തിലെ മറ്റുചടങ്ങുകൾ വേറെ ദേവാലയത്തിലാണ് നടത്താൻ നിർദേശം നൽകിയിരുന്നതെന്നും ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ 'മാധ്യമ'ത്തോട് പറഞ്ഞു. പരാതി ഉയർന്ന സാഹചര്യത്തിൽ അന്വേഷിക്കാൻ വികാരി ജനറാളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.