ചേര്‍ത്തല: കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ .10 ഷട്ടർ വേലിയേറ്റ വേലിയറക്കമനുസരിച്ച് ക്രമീകരക്കാന്‍ ജില്ല ഭരണകൂടത്തിൻെറ നിർദേശപ്രകാരം നടപടി തുടങ്ങി. മുന്നു ഘട്ടത്തിലായുള്ള ബണ്ടിലെ 10 ഷട്ടറാണ് വേലിയേറ്റ സമയത്ത് അടക്കുകയും ഇറക്കസമയത്ത് തുറക്കുകയും ചെയ്യുക. കലക്ടറുടെ നിർദേശത്തെത്തുടര്‍ന്ന് ജലസേചനവകുപ്പ് വെച്ചൂര്‍ ഭാഗത്തെ 10 ഷട്ടർ തിങ്കളാഴ്ച ഉച്ചയോടെ അടച്ചു. ബണ്ടിൻെറ കലണ്ടര്‍ പ്രകാരം 90 ഷട്ടറും തുറന്നിട്ടിരിക്കുകയാണ്. ഡിസംബര്‍ 15നാണ് ഇത് അടക്കേണ്ടത്. ഇപ്പോഴത്തെ അടക്കല്‍ അസാധാരണ സാഹചര്യത്തിലെന്നാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. ഇപ്പോള്‍ വേമ്പനാട്ടുകായലില്‍ ഉപ്പിൻെറ അളവ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ക്രമീകരിക്കുന്നത് മത്സ്യപ്രജനനത്തെ ബാധിക്കുമോയെന്ന ആശങ്ക മത്സ്യത്തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. വേലിയേറ്റം കൂടുതലും ഇറക്കം കുറവായതും കാരണം 10 ഷട്ടറിലുള്ള ക്രമീകരണം ഫലപ്രദമല്ലെന്നാണ് ഇവരുടെ വാദം. അടച്ചിരിക്കുന്ന ഷട്ടറുകള്‍ വേലിയിറക്കത്തിന് തുറക്കുമെന്നും ഇത് കായലിൻെറ സ്വാഭാവികതയെ ബാധിക്കിെല്ലന്നുമാണ് മറുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.