ചെങ്ങന്നൂർ: കല്ലിശ്ശേരി വൈദ്യുതി സെക്ഷൻ പരിധിയിൽ നന്നാട്, തിരുവൻവണ്ടൂർ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വിത്ത് മുളക്കാത്ത സംഭവത്തിൽ പരിശോധന നടത്തി കുട്ടനാട്: പുഞ്ചകൃഷിക്ക് വാങ്ങിയ വിത്തുകൾ മുളക്കാതായ സംഭവത്തിൽ നാഷനൽ സീഡ് കോർപറേഷൻ സംഘം കുട്ടനാട്ടിലെത്തി പരിശോധന നടത്തി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ വിവിധ പാടശേഖരങ്ങളിൽനിന്ന് സംഘം വിത്തിൻെറ സാമ്പിളുകൾ ശേഖരിച്ചു. നാഷനൽ സീഡ് കോർപറേഷനിൽനിന്ന് ലഭിച്ച വിത്തുകൾക്ക് 40 ശതമാനംപോലും കിളിർപ്പ് കിട്ടിയിരുന്നില്ല. ഒക്ടോബറിൽ സംഭരിച്ച ഉമ വിത്താണ് കർഷകർക്ക് കിട്ടിയത്. കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസംവരെ സുപ്താവസ്ഥ അഥവാ ഡോർമൻസി പ്രകടിപ്പിക്കുന്ന ഇനമാണ് ഉമ. ഇത്തരത്തിൽ വിത്ത് ലഭിക്കുമ്പോൾ കിളിർക്കുന്നതിന് ഗാഢ നൈട്രിക് ആസിഡ് ഉപയോഗിച്ച് വിത്തുപരിചരണം നടത്തണം. അല്ലാത്തപക്ഷം വിത്ത് കിളിർക്കില്ല. വിഷയം പരിശോധനസംഘം പാടശേഖരങ്ങളുമായി ചർച്ച ചെയ്തു. കാലതാമസമെടുക്കുമെന്ന് കരുതി പല കർഷകരും നേരേത്ത വിത്ത് സംഭരിച്ചിരുന്നു. ഇതും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി പരിശോധനസംഘം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.