ചെങ്ങന്നൂർ: ഏഴ് വാർഡ് ഉൾപ്പെട്ട മാന്നാർ ബ്ലോക്ക് ഡിവിഷനുവേണ്ടി കേരള കോൺഗ്രസ്-ജോസഫും കോൺഗ്രസും തമ്മിെല തർക്കം മുറുകിയിരിക്കെ അവകാശവാദവുമായി ലീഗും രംഗത്ത്. ജോസഫ് പക്ഷം ജില്ല വൈസ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി ചെയർമാനുമായ ചാക്കോ കൈയത്രക്ക് മത്സരിക്കുന്നതിനായാണ് സീറ്റ് ചോദിക്കുന്നത്. എന്നാൽ, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ജോസ് വിഭാഗത്തിനോടൊപ്പമാണ് അണികൾ. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ജോസഫിനൊപ്പമുള്ളതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വനിതസംവരണമായ പാവുക്കര മൂന്നാം വാർഡ് മാത്രമേ പ്രാദേശികമായി കൊടുക്കാൻ തയാറുള്ളു. 2010ൽ മാണിയും ജോസഫും ഒന്നിച്ചുനിന്ന സമയത്തുപോലും ചാക്കോ മാവേലിക്കര ബ്ലോക്കിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വനിത സംവരണമായപ്പോൾ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സരളമ്മ മാത്യുവും പരാജയപ്പെട്ടു. കോൺഗ്രസിലെ യുവനിര പ്രാദേശിക നേതാക്കൾ തങ്ങൾക്ക് കിട്ടണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒരു കാരണവശാലും സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്നും അങ്ങനെയുണ്ടായാൽ ഏഴ് വാർഡിലും തങ്ങൾ മാത്രമാണ് പ്രവർത്തിക്കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വീണ്ടും യോഗമുണ്ടെന്നും ഇതിൽ തീരുമാനമാകാതായാൽ ജില്ലയിലേക്ക് വിടുമെന്നും ചാക്കോ ൈകയത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.