Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 11:59 PM GMT Updated On
date_range 7 Nov 2020 11:59 PM GMTമാന്നാർ ബ്ലോക്ക് ഡിവിഷൻ: യു.ഡി.എഫിൽ കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കം
text_fieldsbookmark_border
ചെങ്ങന്നൂർ: ഏഴ് വാർഡ് ഉൾപ്പെട്ട മാന്നാർ ബ്ലോക്ക് ഡിവിഷനുവേണ്ടി കേരള കോൺഗ്രസ്-ജോസഫും കോൺഗ്രസും തമ്മിെല തർക്കം മുറുകിയിരിക്കെ അവകാശവാദവുമായി ലീഗും രംഗത്ത്. ജോസഫ് പക്ഷം ജില്ല വൈസ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി ചെയർമാനുമായ ചാക്കോ കൈയത്രക്ക് മത്സരിക്കുന്നതിനായാണ് സീറ്റ് ചോദിക്കുന്നത്. എന്നാൽ, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ജോസ് വിഭാഗത്തിനോടൊപ്പമാണ് അണികൾ. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ജോസഫിനൊപ്പമുള്ളതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വനിതസംവരണമായ പാവുക്കര മൂന്നാം വാർഡ് മാത്രമേ പ്രാദേശികമായി കൊടുക്കാൻ തയാറുള്ളു. 2010ൽ മാണിയും ജോസഫും ഒന്നിച്ചുനിന്ന സമയത്തുപോലും ചാക്കോ മാവേലിക്കര ബ്ലോക്കിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വനിത സംവരണമായപ്പോൾ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സരളമ്മ മാത്യുവും പരാജയപ്പെട്ടു. കോൺഗ്രസിലെ യുവനിര പ്രാദേശിക നേതാക്കൾ തങ്ങൾക്ക് കിട്ടണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒരു കാരണവശാലും സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്നും അങ്ങനെയുണ്ടായാൽ ഏഴ് വാർഡിലും തങ്ങൾ മാത്രമാണ് പ്രവർത്തിക്കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വീണ്ടും യോഗമുണ്ടെന്നും ഇതിൽ തീരുമാനമാകാതായാൽ ജില്ലയിലേക്ക് വിടുമെന്നും ചാക്കോ ൈകയത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story