ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയം അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വം എം.പി. മുന്നറിയിപ്പും ആലോചനയുമില്ലാതെയാണ് നിലയം അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കാരണവും വ്യക്തമാക്കിയിട്ടില്ല. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു നേരെയുള്ള കൈയേറ്റമാണ്. തീരുമാനം റദ്ദാക്കി നിലയം പ്രവർത്തനസജ്ജമാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിം സംയുക്തവേദി ആലപ്പുഴ: സർക്കാറിൻെറ സംവരണനയങ്ങൾക്കെതിരെ പിന്നാക്ക ജനവിഭാഗങ്ങൾ രംഗത്തുവരണമെന്ന് മുസ്‌ലിം സംയുക്ത വേദി. കിഴക്കേ മഹല്ലിൽ യോഗത്തിൽ ചെയർമാൻ ഇക്ബാൽ സാഗർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എ.പി. നൗഷാദ്, ലിയാക്കത്ത് പള്ളാത്തുരുത്തി, സൈഫ്, നൗഷാദ് പടിപ്പുരക്കൽ, പി.എസ്. അഷറഫ്, നൗഷാദ് അലി, ഇ.എൻ.എസ് നവാസ്, എം. സാലിം, എം.കെ. നവാസ്, റഫീഖ് എന്നിവർ സംസാരിച്ചു. കൺവീനർ അഷറഫ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു. കാത്ത് ലാബ് പ്രവർത്തനം തുടരും ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളജിലെ കാത്ത് ലാബ് പ്രവർത്തനത്തിന് തടസ്സമില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ആൻജിയോഗ്രഫി, ആൻജിയോ പ്ലാസ്റ്റി എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.