ആലപ്പുഴ: അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന അമ്പലപ്പുഴ-തിരുവല്ല റോഡിൻെറ രണ്ടാംഘട്ടമായ പൊടിയാടി-തിരുവല്ല റോഡ് നിർമാണോദ്ഘാടനം ഞായറാഴ്ച രാവിലെ 11.30ന് പൊടിയാടിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ആേൻറാ ആൻറണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ പങ്കെടുക്കും. കിഫ്‌ബി പ്രവൃത്തികളുടെ സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല റോഡിൻെറ അമ്പലപ്പുഴ-പൊടിയാടിവരെയുള്ള 22.5 കിലോമീറ്റർ റോഡിൻെറ പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. 77.36 കോടി വിനിയോഗിച്ചാണ് രണ്ടാംഘട്ട നിർമാണം നടത്തുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എൻജിനീയർ ബി. വിനു റിപ്പോർട്ട് അവതരിപ്പിക്കും. മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി എന്നിവർ പെങ്കടുക്കും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകും ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ ജില്ലയിൽനിന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ജില്ലയിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് ട്രെയിനിങ് സൻെററിൽ രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വെർച്വൽ സാന്നിധ്യത്തിൽ നൽകും. ജില്ല പൊലീസ് മേധാവി പി.എസ്. സാബു മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യും. സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ഇന്ന് തുടങ്ങും ആലപ്പുഴ: സൈബർ കേസുകൾ വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷിക്കാൻ സൈബർ പൊലീസ് സ്റ്റേഷൻ ഞായറാഴ്ച രാവിലെ 10.05ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന സൈബർ സെല്ലാണ് സ്റ്റേഷനായി ക്രമീക്കുന്നത്. ആലപ്പുഴ സൗത്ത് എസ്.ഐ എം.കെ. രാജേഷിനാണ് സൈബർ സ്റ്റേഷൻെറ ചുമതല. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ, ഡേറ്റ തട്ടിപ്പ്, സമൂഹ മാധ്യമങ്ങൾ മുഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഹാക് ചെയ്യുന്നതടക്കമുള്ള പ്രധാനപ്പെട്ട കേസുകൾ അന്വേഷിക്കും. ഫോൺ: 0477-2230804.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.