PHOTO apl NELLU SAMBHARANAM കുട്ടനാട്: സഹകരണസംഘങ്ങളെ ഏല്‍പിച്ചതിനെത്തുടര്‍ന്ന് നെല്ല് സംഭരണം പ്രതിസന്ധിയിലായ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. തിങ്കളാഴ്ച വൈകുന്നേരം തകഴിയിലെ വാരിക്കാട്ടുകരി പാടശേഖരത്തിലെത്തിയ പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുമായി കര്‍ഷകരെത്തി. സിവില്‍ സപ്ലൈസിനെ മാറ്റിനിര്‍ത്തി സഹകരണസംഘങ്ങളെ സംഭരണം ഏൽപിക്കുന്നതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളാണുള്ളതെന്ന് കര്‍ഷകര്‍ ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്തേതുപോലെ സിവില്‍സപ്ലൈസ് തന്നെ നെല്ല് സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കാര്‍ഷികമേഖലയില്‍ ഗുരുതര പ്രശ്‌നങ്ങളാണ് ഉടലെടുത്തിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍ സപ്ലൈസിനെതന്നെ നെല്ലുസംഭരണം ഏല്‍പിച്ച് കര്‍ഷകരെ രക്ഷിക്കണം. കുട്ടനാട്ടിലെ ഇതേ സ്ഥിതിയാണ് പാലക്കാടും. റോഡരികില്‍ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തേ കത്ത് കൊടുത്തിരുന്നു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഒരു കത്തുകൂടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ചെയര്‍മാന്‍ സി.കെ. ഷാജി മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം. മുരളി, ലാല്‍ വർഗീസ് കല്‍പകവാടി, ജി. മുകുന്ദന്‍പിള്ള, വി.കെ. സേവ്യര്‍, സജി ജോസഫ്, തകഴി പഞ്ചായത്ത് വാര്‍ഡ് മെംബര്‍മാരായ യു. നിസാര്‍, ഗീതാഞ്ജലി, സൈനുല്‍ ആബിദീന്‍ നാറാണം, മുസ്ലിം ലീഗ് നേതാക്കളായ പി.എച്ച്. ബൈജു, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.