ചേർത്തല: അനശ്വര കവി വയലാർ രാമവർമയുടെ 45ാം ചരമവാർഷികം ഇൗ മാസം 27ന് ആചരിക്കുമ്പോഴും സ്മൃതിമണ്ഡപമായ ഇന്ദ്രധനുസ്സ് വിസ്മൃതിയിൽ. ഇരുനില കെട്ടിടത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രങ്ങളും വെളിച്ചം കാണാതെ നശിക്കുന്നു. വയലാറിൻെറ അമൂല്യങ്ങളായ പാട്ടുകളും സിനിമകളും പുസ്തകങ്ങളും സംരക്ഷിക്കാൻ രാഘവപ്പറമ്പിലെ കുടുംബവീടിനോട് ചേർന്ന് സ്മൃതിമണ്ഡപവും വലിയ ഓഡിറ്റോറിയവും നിർമിക്കാൻ 2006ൽ അധികാരത്തിലേറിയ വി.എസ്. അച്യുതാനന്ദൻ സർക്കാറാണ് തീരുമാനിച്ചത്. 2009 ജൂണിൽ നിർമാണം തുടങ്ങിയെങ്കിലും പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് കെട്ടിടനിർമാണം നിലച്ചു. തുടർന്ന് വന്ന പിണറായി വിജയൻ സർക്കാറാണ് 25 ലക്ഷം െചലവഴിച്ച് തിരുവനന്തപുരം സ്വദേശി ബി. രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുടുംബവീടിനോട് ചേർന്ന് 16 സൻെറ് സ്ഥലത്ത് 3400 ചതുരശ്ര അടിയിൽ കെട്ടിടം പണിതത്. മുറ്റത്ത് കാനായി കുഞ്ഞിരാമൻെറ ശിൽപവും പൂന്തോട്ടവും സമ്മേളനങ്ങൾ നടത്താനായി താഴത്തെ നിലയിൽ 750 പേർക്ക് ഇരിക്കാവുന്ന 100 അടി നീളവും 50 അടി വീതിയുമുള്ള ഓഡിറ്റോറിയവുമാണ് വിഭാവന ചെയ്തത്. കൂടാതെ, ചരിത്രവിദ്യാർഥികൾക്കായി മുകളിലത്തെ നിലയിൽ വയലാറുമായി ബന്ധപ്പെട്ട ചരിത്രശേഖരങ്ങളുമാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. അനാഥമായി കിടക്കുന്ന കെട്ടിടത്തിൽ ചിത്രകാരൻ എം.ആർ.ഡി. ദത്തൻ വരച്ച വയലാർ അവാർഡ് ജേതാക്കളുടെ ഫ്രെയിം ചെയ്ത എണ്ണച്ചായാചിത്രങ്ങൾ വെളിച്ചം കാണാതെ കിടന്ന് നശിക്കുകയാണ്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് വയലാറിൻെറ ചരമവാർഷികവും ആചരിക്കുന്നത്. ഫോട്ടോ: വയലാർ രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപമായ ഇന്ദ്രധനുസ്സിനുള്ളിൽ ചിത്രകാരൻ എം.ആർ.ഡി. ദത്തൻ വരച്ച വയലാർ അവാർഡ് ജേതാക്കളുടെ എണ്ണച്ചായാചിത്രങ്ങൾ ഫ്രെയിം ചെയ്ത് െവച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.