കൊച്ചി: സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വ്യവസായ മാലിന്യക്കുഴലിടാനുള്ള ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കേരള ഏകജാലക ക്ലിയറിങ് ബോർഡിൻെറ ഉത്തരവ് ചോദ്യംചെയ്ത് ആലപ്പുഴ പള്ളിപ്പുറം സ്വദേശി എബ്രഹാം മാത്യു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഏകജാലക ബോർഡിൻെറയും സംസ്ഥാന വ്യവസായ വികസന കോർപറേഷൻെറയും വിശദീകരണം തേടിയത്. 2020 ഒക്ടോബർ ഏഴിന് തൻെറ പറമ്പിലൂടെ കുഴിലിടാൻ ജെ.സി.ബി വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് മാലിന്യക്കുഴലിടാൻ പോകുന്ന വിവരമറിഞ്ഞതെന്ന് ഹരജിയിൽ പറയുന്നു. സ്ഥലമുടമയായ തന്നെ അറിയിക്കാതെയും കേൾക്കാതെയുമാണ് നടപടിയെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.