അടൂര്‍: ജോലിഭാരവും മാനസിക സമ്മര്‍ദവും ഏറെയുള്ള പൊലീസ് സേനയിൽനിന്ന് എസ്.ഐ മുമ്പ് ജോലി ചെയ്തിരുന്ന കൃഷിവകുപ്പിലെ ക്ലർക്ക് തസ്തികയിലേക്ക് തിരിച്ചുപോകുന്നു. അടൂര്‍ മൂന്നാളം സ്വദേശി ആര്‍. കൃഷ്ണരാജാണ് കൃഷിയോടുള്ള സ്‌നേഹവും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹവും നിമിത്തം പൊലീസ് ജോലി മതിയാക്കുന്നത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം പൊലീസ് സ്റ്റേഷന് എസ്.ഐയാണ് കൃഷ്ണരാജ്. നാലുവര്‍ഷം പന്തളം കൃഷി അസി. എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ ക്ലര്‍ക്ക് ആയിരുന്നു. 2018 ഒക്ടോബറിലാണ് തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നത്. 2020 ജനുവരിയില്‍ വള്ളികുന്നം എസ്.ഐ ആയി ചുമതലയേറ്റ അദ്ദേഹം ഈ പദവി ഉപേക്ഷിച്ചാണ് നേരേത്ത ജോലി ചെയ്തിരുന്ന കൃഷിവകുപ്പിലെ ക്ലര്‍ക്ക് പോസ്റ്റിലേക്ക് മാറുന്നത്. കൃഷിവകുപ്പിലേക്ക് മാറ്റി നിയമിക്കാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഒരു മാസത്തിനകം കൃഷി ഡയറക്ടറുടെ മുമ്പാകെ പൊലീസ് സേനയില്‍നിന്നുള്ള വിടുതല്‍ ഉത്തരവ് സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ് സേനയില്‍നിന്ന്് വിരമിക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് കൃഷ്ണരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. -അന്‍വര്‍ എം. സാദത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.