മാരാരിക്കുളം വികസന പദ്ധതികളുടെ പരീക്ഷണശാല -മന്ത്രി തോമസ് ഐസക്

മണ്ണഞ്ചേരി: മാരാരിക്കുളം വികസന പദ്ധതികളുടെ പരീക്ഷണശാലയാണെന്ന് ധനമന്ത്രി േഡാ. ടി.എം. തോമസ് ഐസക്. കേന്ദ്രസർക്കാർ നടത്തിയ വിഡിയോ കോൺഫറൻസിങ് ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനത്തെത്തിയ ജോയി സെബാസ്റ്റ്യനെ ആദരിക്കുന്ന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക പരിജ്ഞാന മേഖലകളിൽ മാരാരിക്കുളം കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണ നടത്തിപ്പുകൾ വൻ വിജയമായിരുന്നു. ഈ കാര്യങ്ങൾ സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പാക്കിവരുകയാണ്. ജോയിയുടെ ഐ.ടി സ്ഥാപനമായ ടെക്ജെൻഷയും സർക്കാറും ചേർന്ന് രണ്ട് വർഷത്തിനകം സാങ്കേതിക പരിജ്ഞാനമുള്ള 2000 പേർക്ക് തൊഴിൽ നൽകും. വളവനാട് ഇത്തരക്കാർക്ക് നവംബറിൽ പരിശീലനം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, ഗോപകുമാർ, ജിമ്മി കെ. ജോസ്, കെ.എൻ. പ്രേമാനന്ദൻ, ഷീന സനൽകുമാർ, ജയൻ തോമസ് എന്നിവർ സംസാരിച്ചു. ചിത്രം: AP50 Mararikkulam ജോയി സെബാസ്റ്റ്യനെ ആദരിക്കാൻ ചേർന്ന സമ്മേളനത്തിൽ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംസാരിക്കുന്നു കോവിഡ്: മറ്റു സ്റ്റേഷനുകളില്‍നിന്ന് പൊലീസുകാരെ നിയമിക്കണം -നഗരസഭ ചെയര്‍മാന്‍ 11 പൊലീസുകാർ രോഗബാധിതർ ചെങ്ങന്നൂര്‍: പൊലീസ് സ്റ്റേഷനിലെ 11 പൊലീസുകാർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ മറ്റുസ്റ്റേഷനുകളില്‍നിന്നും ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ ജില്ല പൊലീസ് ചീഫിന് കത്ത് നല്‍കി. സ്റ്റേഷനില്‍ ആകെ 46 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും പത്തോളം പൊലീസുകാര്‍ നിരീക്ഷണത്തിലുമാണ്. കൂടാതെ ചിലർ അവധിയിലുമാണ്. അടിയന്തര സാഹചര്യത്തിൽപോലും പൊലീസിൻെറ സേവനം ലഭിക്കാത്ത അവസ്ഥയാണ് ചെങ്ങന്നൂരിലുള്ളത്. മറ്റു പൊലീസ് സ്റ്റേഷനുകളെ അപേക്ഷിച്ച് വിപുല പരിധിയും പൊലീസുകാരുടെ എണ്ണക്കുറവും നേരേത്തതന്നെ സ്റ്റേഷൻ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അടിയന്തരമായി കൂടുതല്‍ പൊലീസിനെ ലഭ്യമാക്കി ക്രമസമാധാന പരിപാലനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കമുള്ള കാലതാമസം ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.