ഉച്ചയൂണ് കൂട്ടായ്മയുടെയും നാട്ടുകാരുടെയും കരുതലിൽ ബിന്ദുവിന് മംഗല്യം

ഹരിപ്പാട്: നാട്ടുകാരുടെ കരുതലിൽ ബിന്ദുവിന് മംഗല്യം. അകംകുടി ആശാരിപറമ്പിൽ തറയിൽ പരേതരായ കേശവൻെറയും ഭാരതിയുടെയും ഏഴുമക്കളിൽ ഇളയവളായ ബിന്ദുവാണ് (36) കാർത്തികപ്പള്ളി കേന്ദ്രമായി വർഷങ്ങളായി പ്രവർത്തിക്കുന്ന 'കരുതൽ' ഉച്ചയൂണ് കൂട്ടായ്മയുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ ഇന്നലെ വിവാഹിതയായത്. ചേപ്പാട് കാഞ്ഞൂർ സ്വദേശി മധുവാണ് ബിന്ദുവിന് താലിചാർത്തിയത്. മേസ്തിരിപ്പണിക്കാരനായ മധുവിൻെറ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. വിവാഹം നിശ്ചയിച്ചെങ്കിലും വിവാഹാവശ്യത്തിനുള്ള ചെലവ് ബിന്ദുവിൻെറ ബന്ധുക്കൾക്ക് താങ്ങാവുന്നതിൽ ഏറെയായിരുന്നു. ഇവരുടെ വിഷമസ്ഥിതി കേട്ടറിഞ്ഞാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ബിന്ദുവിനുള്ള വിവാഹവസ്ത്രം, പന്തൽ, മണ്ഡപം, വിവാഹസദ്യ മുതലായവയുടെ ചെലവ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുത്തു. ഇതുൾെപ്പടെ പന്ത്രണ്ടോളം വിവാഹങ്ങളും വീടില്ലാതിരുന്ന ഇരുപത്തഞ്ചോളം നിർധന കുടുംബങ്ങൾക്ക് വീടുകളൊരുക്കിയും അർബുദ, കിഡ്നി രോഗികൾക്ക് ആശ്രയവും പഠിക്കാൻ മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സഹായങ്ങളും ഷാജി കെ. ഡേവിഡും കരുതൽ ഉച്ചയൂണ് കൂട്ടായ്മയും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടുവട്ടത്തും യുവതിയുടെ വിവാഹം കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുത്തിരുന്നു. apl VIVAAHAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.