ഹരിപ്പാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളംതെറ്റുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോസിറ്റിവ് ആകുന്നവരെ ആശുപത്രികളിൽ എത്തിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നു. കോവിഡ് പോസിറ്റിവായി 52 മണിക്കൂറിനുശേഷമാണ് പള്ളിപ്പാട്ടെ ഒരു രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റവന്യൂ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കലക്ടറോട് ഫോണിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് മാധവ ജങ്ഷനിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തനം ഉടൻ ആരംഭിക്കണം. പ്രകൃതിക്ഷോഭങ്ങളിൽ വീട്, കൃഷി എന്നിവക്ക് നാശം സംഭവിക്കുന്നവർക്ക് ധനസഹായം യഥാസമയങ്ങളിൽ ലഭിക്കാൻ നടപടി സ്വീകരിക്കണം. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹരിപ്പാട് നഗരസഭ കെട്ടിടത്തിൻെറ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ 17ന് നിർവഹിക്കും. ഹരിപ്പാട് സബ് ട്രഷറി പൈതൃക സംരക്ഷണ മന്ദിരത്തിലെ കല്ലിടൽ എം.എൽ.എ ഒമ്പതിന് രാവിലെ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.