ചെങ്ങന്നൂർ: മാന്നാർ പരുമല പാലത്തിന് താഴെ രണ്ടു പതിറ്റാണ്ടിലേറെയായി ഭിക്ഷാടനം നടത്തിവന്ന വികലാംഗൻ കുഴഞ്ഞുവീണ് മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡാണ് മരണകാരണമെന്ന് തെളിഞ്ഞു. ഏകദേശം 70 വയസ്സുള്ള ഇദ്ദേഹത്തിന് ബന്ധുക്കളാരുമില്ല. ദേവസ്വം ബോർഡ് പമ്പ കോളജ് റോഡിൽ തുണ്ടിയിൽ ബിൽഡിങ്ങിൻെറ വരാന്തയിലായിരുന്നു കിടപ്പ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച കടപ്ര പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കരുതുന്ന തട്ടുകട, പച്ചക്കറി ഉൾെപ്പടെ മൂന്ന് കടകൾ അടപ്പിച്ചു. പത്തോളം പേർ നിരീക്ഷണത്തിൽ കഴിയാനായി ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്ഥിരമായി ഭക്ഷണം നൽകി വന്നിരുന്ന യുവതിയെ കണ്ടെത്താനായില്ല. ചിത്രം: APG52 Bhikshadakan കുഴഞ്ഞുവീണ് മരിച്ച ഭിക്ഷാടകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.