അരൂരിൽ കൂട്ടിയിടി; നാല് ലോറികൾ അപകടത്തിൽ

അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ ലോറികൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. ഒരു ലോറിയിൽ ഉണ്ടായിരുന്ന പാമോയിൽ റോഡിൽ ഒഴുകി. ചൊവ്വാഴ്ച പുലർച്ച ആയിരുന്നു അപകടം. അരൂരിലെ അഗ്നിരക്ഷാസേനയും അരൂർ പൊലീസും രക്ഷാപ്രവർത്തനം നടത്തവെയാണ് നാലാമത്തെ ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചത്. പാമോയിൽ കയറ്റിയ ലോറിയുടെ ഡ്രൈവർ രാജീവനെ അഗ്നിരക്ഷാസേന കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറികളുടെ മുൻഭാഗത്തെ ചില്ലുകൾ പൊട്ടിച്ചിതറി റോഡിൽ വീഴുകയും പാമോയിൽ ഒഴുകുകയും ചെയ്തതോടെ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. അരൂർ അഗ്നിരക്ഷാസേന ഓഫിസർ ആർ. ബാബുവിൻെറ നേതൃത്വത്തിൽ സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത ശേഷം മെറ്റൽപൊടി റോഡിൽ വിതറി. റോഡിലെ എണ്ണമയം ഇല്ലാതാക്കി. പടം AP65 Accident അരൂരിൽ ലോറികൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.