'പാത്തുമ്മയുടെ ആടി'ലെ ഓർമയിൽ ബഷീർ അനുസ്മരണം

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരക്ക് പിന്നിൽ ഖദീജയും പാത്തുക്കുട്ടിയും ആരിഫയും സെയ്ദുമുഹമ്മദും ചേർന്നുനിന്നു. ഒപ്പം ഖദീജയുടെ ആടും. ഫെഡറൽ നിലയം ഇതിന് സാക്ഷിയായതോടെ പിറവിയെടുത്തത് മലയാളസാഹിത്യത്തിലെ ഒരു അപൂർവനിമിഷം. വൈക്കം മുഹമ്മദ് ബഷീറിൻെറ 26ാമത് ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ് ബഷീറിൻെറ 'പാത്തുമ്മയുടെ ആടി'ലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഒത്തുചേർന്നത്. 1960 മുതൽ 1964 വരെ ബഷീർ ഭാര്യ ഫാബിയോടൊപ്പം താമസിച്ചിരുന്ന വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഇപ്പോഴുള്ള ഫെഡറൽ നിലയത്തിലായിരുന്നു കൂടിച്ചേരൽ. ബഷീർ സ്മാരക സമിതി, അമ്മ മലയാളം സംഘടനകൾ സംയുക്തമായിട്ടായിരുന്നു  അനുസ്മരണം സംഘടിപ്പിച്ചത്. പാത്തുക്കുട്ടിയുടെ മകനും കോട്ടയം ജില്ല െഡപ്യൂട്ടി കലക്ടറുമായായ മുഹമ്മദ് ഷാഫിയും കഥാപാത്ര സംഗമവേദിയിൽ പങ്കുചേർന്നു. സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. എം.ഡി. ബാബുരാജ്, സമിതി വൈസ് ചെയർപേഴ്സൻ പ്രഫ. കെ.എസ്. ഇന്ദു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല, ഡോ. എസ്. ലാലി, കെ.എം. ഷാജഹാൻ, ഹിബ ഷാജഹാൻ, ഡോ. പ്രിതൻ, അഡ്വ. രാജി പി. ജോയി, അബ്ദുൽ ആപ്പാഞ്ചിറ, മാത്യു തളിയാക്കൽ, മിനി സുരേഷ്, മോഹൻദാസ് ഗ്യാലക്സി എന്നിവർ സംസാരിച്ചു. KTL109 pathummayude aadu ഖദീജ, പാത്തുക്കുട്ടി, ആരിഫ, സെയ്ദുമുഹമ്മദ് എന്നിവർ ആടിെനാപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.