അരൂര്‍: കൈതപ്പുഴക്കായലില്‍ 23 വർഷങ്ങളുടെ ഇടവേളക്കുശേഷം നടന്ന അരൂര്‍ ജലോത്സത്തില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ഫാ: ഫ്രാന്‍സിസ് താണിയത്ത് ക്യാപ്റ്റനായുള്ള പി.ബി.സി കൊച്ചിന്‍ തുഴഞ്ഞ താണിയന്‍ കിരീടം ചൂടി. മൂന്ന് മിനിറ്റ് 53 സെക്കൻഡിലാണ് ഇവര്‍ തുഴഞ്ഞുകയറിയത്. ബി ഗ്രേഡ് വിഭാഗത്തില്‍ റിത്വിക് ക്യാപ്റ്റനായുള്ള ഗരുഡ ബോട്ട് ക്ലബ് തുഴഞ്ഞ മയില്‍പ്പീലിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നാല് മിനിറ്റ് പത്ത് സെക്കൻഡാണ് ഇവര്‍ എടുത്തത്. 850 മീറ്റര്‍ വരുന്ന ട്രാക്കില്‍ നടന്ന വാശിയേറിയ മത്സരം കാണുവാന്‍ ആയിരങ്ങളാണ് എത്തിച്ചേർന്നത്. രാവിലെ 11.30-ഓടെ ആരംഭിച്ച മത്സരവള്ളംകളി വൈകീട്ട് നാല് മണിയോടെ അവസാനിച്ചു. എ ഗ്രേഡില്‍ തുരുത്തിപ്പുറം രണ്ടാം സ്ഥാനവും, പൊഞ്ഞനത്തമ്മ മൂന്നാം സ്ഥാനവും നേടി. അനുജലദാസ്(തുരുത്തിപ്പുറം), ശരവണന്‍ (താണിയന്‍) എന്നിവരാണ് മികച്ച അമരക്കാര്‍. സുബ്രഹ്മണ്യന്‍(താണിയന്‍) മികച്ച അണിയം. ബി ഗ്രേഡ് വിഭാഗത്തില്‍ ഗോതുരുത്ത് രണ്ടാം സ്ഥാനം നേടി. ജിത്ത് (മയില്‍പ്പീലി), സിജു(ഗോതുരുത്ത്) എന്നിവരാണ് ഈ വിഭാഗത്തിലെ മികച്ച അമരക്കാര്‍. ജെയ്‌സണ്‍ ജി.ബി.സി( ഗോതുരുത്ത്) ആണ് മികച്ച അണിയം. അഡ്വ: എ.എം. ആരിഫ് എം.പി. ജലോത്സവം ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തില്‍ ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി. വിജയന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, അരൂക്കുറ്റി പാദുവാപുരം പള്ളി വികാരി ഫാ: ആന്‍ണി കുഴുവേലില്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായി 16 വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. ചിത്രം . വിജയികൾ ട്രോഫി ഏറ്റുവാങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.