കൊല്ലം: സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ േകാവിഡ് േപ്രാട്ടോക്കോൾ ലംഘിച്ചതിന് 257 പേർക്കെതിരെ 202 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദേശം അവഗണിച്ചതിന് 478 പേർക്കെതിെരയും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ചതിന് 66 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹികഅകലം പാലിക്കാതെയും ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാരസ്ഥാപനങ്ങൾ സർക്കാർ നിർദേശം ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് പള്ളിത്തോട്ടം, ഇരവിപുരം, പരവൂർ, കണ്ണനല്ലൂർ, ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധികളിലായി 16 കടയുടമകൾക്കെതിരെ കേസെടുത്തു. ക്വാറൻറീൻ ലംഘനം; രണ്ടുപേർക്കെതിരെ കേസ് കൊല്ലം: ക്വാറൻറീൻ ലംഘനത്തിന് മുമ്പും നടപടി നേരിട്ട പരവൂർ സ്വദേശിയുൾപ്പെടെ രണ്ടുപേർക്കെതിരെ ക്വാറൻറീൻ ലംഘനത്തിന് കേസ്. അബൂദബിയിൽനിന്ന് ഇൗമാസം ഒന്നിന് നാട്ടിലെത്തി വീട്ടിൽ ക്വാറൻറീനിൽ കഴിയവെ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്ന പരവൂർ കുറുമണ്ടൽ ചേരിയിൽ സ്വദേശിയായ 38 കാരനെതിരെ അന്ന് പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇയാൾ വീണ്ടും ക്വാറൻറീൻ ലംഘിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങി പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിനെത്തുടർന്ന് വീണ്ടും കേസ് രജിസ്റ്റർ ചെയ്യുകയും ആംബുലൻസിൽ ചാത്തന്നൂരിലുള്ള റോയൽ ഹോസ്പിറ്റലിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നെടുമ്പന വേപ്പിൻമുക്ക് സ്വദേശിയായ 44കാരനാണ് കേസെടുത്ത മറ്റൊരാൾ. കണ്ണൂരിൽനിന്ന് എത്തുകയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഹോം ക്വാറൻറീനിൽ കഴിയുകയുമായിരുന്നു. ക്വാറൻറീൻ ലംഘിച്ച് പുറത്ത് പോകുകയും മദ്യപിച്ച് ബഹളമുണ്ടാക്കി വീട്ടുകാരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തതിനെത്തുടർന്ന് വീട്ടുകാരുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.