മകളുടെ പരാതി: വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

ചവറ: ഒരു മാസത്തിനുമുമ്പ് മരിച്ച വൃദ്ധയുടെ മൃതദേഹം മകളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. നീണ്ടകര പള്ളിയുടെ പടിഞ്ഞാറ്റതില്‍ എലിസബത്തിൻെറ (87) മൃതദേഹമാണ് നീണ്ടകര പള്ളിയിലെ കല്ലറയില്‍നിന്ന് പുറത്തെടുത്ത് പരിശോധിച്ചത്. പൊലീസ് പറയുന്നത്: നീണ്ടകരയിലെ കുടുംബ വീട്ടില്‍ മരുമകളുടെ വീട്ടില്‍ തമസിച്ച് വരുന്നതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇക്കഴിഞ്ഞ ജൂലൈ 13ന് എലിസബത്ത് മരിച്ചു. തുടര്‍ന്ന്, നീണ്ടകര സൻെറ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തു. ഇതിനിടയിലാണ് രാമന്‍കുളങ്ങരയില്‍ താമസിക്കുന്ന മകള്‍ ചവറ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.