(ചിത്രം) ഇരവിപുരം: താന്നി മദർതെരേസ കോളനിയിലെ വീടുകൾ നിലംപൊത്താറായ നിലയിൽ. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇടിഞ്ഞുവീഴാറായ വീടുകളിൽ താമസിക്കുന്നത്. സീലിങ് പാളികൾ അടർന്നു വീണ് വീട്ടുകാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഴ പെയ്താൽ ചോർന്ന് വീടിനകത്ത് വെള്ളം നിറയും. ഇപ്പോൾ വീടിന് മുകൾ വശം മുഴുവൻ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിക്കെട്ടിയാണ് പലരും താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് രണ്ടു സൻെറ് ഭൂമിയിലാണ് രണ്ടുമുറികളുള്ള ടെറസ് വീടുകൾ നിർമിച്ചുനൽകിയത്. കായലിനും കടലിനും മധ്യേ സ്ഥിതി ചെയ്യുന്ന വീടുകൾ ഉപ്പുകാറ്റിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലല്ല നിർമിച്ചത്. വീടുകൾ നിലംപൊത്തി അപകടങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷം കൊല്ലം: ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ജീവനക്കാർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബയോളജിസ്റ്റ് സജു തേർഡ് ദേശീയ പതാക ഉയർത്തി. ഫൈലേറിയ ഇൻസ്‌പെക്ടർ പി.ആർ. ബാലഗോപാൽ, കെ. ബാബുരാജ്, ശ്രീജിത്ത്, ഫീൽഡ് അസിസ്റ്റൻറുമാരായ ബി. പ്രശോഭ ദാസ്, വിജയൻ, രഘുനാഥൻ, ഹുസൈൻ, ബിജുകുമാർ, സാജിദ് എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യദിനാഘോഷം ചവറ: യൂത്ത് ലീഗ് പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജില്ല സെക്രട്ടറി ഹിഷാം സംസം പതാക ഉയർത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നിസാം കരളിൽ അധ്യക്ഷത വഹിച്ചു. വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ ബി. ഷമീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിൾ ഗ്രാമത്തിൻെറ സ്വാതന്ത്ര്യദിനാഘോഷത്തിന് രക്ഷാധികാരി മുനമ്പത്ത് ഷിഹാബ് പതാക ഉയർത്തി. ഹാരിസ് മൗലവി സന്ദേശം നൽകി. രാമന്‍കുളങ്ങര: മമതനഗറും മഹാത്മ ലൈബ്രറിയും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നഗര്‍ പ്രസിഡൻറ് എസ്. സുരേഷ്കുമാര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി വാര്യത്ത് മോഹന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.