ഉറവിടമറിയാത്ത രോഗികളുടെ വർധന: നഗരം അഗ്നിപർവതത്തിനു മുകളിൽ, പൊട്ടിത്തെറിക്കാം ^മന്ത്രി കടകംപള്ളി

ഉറവിടമറിയാത്ത രോഗികളുടെ വർധന: നഗരം അഗ്നിപർവതത്തിനു മുകളിൽ, പൊട്ടിത്തെറിക്കാം -മന്ത്രി കടകംപള്ളി നഗരത്തിൽ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം ആഗസ്റ്റിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യത തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാന നഗരം അഗ്നിപർവതത്തിന് മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന സ്ഥിതിയാണ്. സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആദ്യം പറയുന്നത് സർക്കാറായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ ട്രിപ്ൾ ലോക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല, എങ്കിലും സ്ഥിതി സങ്കീർണമാണ്. കൂടുതൽ കർശന നടപടി സ്വീകരിച്ചേ മതിയാകൂ. കുമരിച്ചന്തയിൽ മത്സ്യ വിൽപനക്കാരൻ തുടർച്ചയായി കന്യാകുമാരിയിൽ പോയത് ഗൗരവകരമാണ്. പൂന്തുറയിൽ വ്യാപക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണക്കാരൻെറ രോഗ സ്ഥിരീകരണം ആശങ്ക വർധിപ്പിക്കുന്നു. ഭക്ഷണ വിതരണക്കാർക്ക് പരിശോധന നടത്തും. ടീമുകളായാണ് ഇവർ സഞ്ചരിക്കുക. ഇത് ഒഴിവാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്തും. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ഭക്ഷണ വിതരണം ചെയ്യാൻ അനുമതി നൽകും. നഗരത്തിൽ ആളുകൾ കൂടുതലായി പുറത്തിറങ്ങുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. ആഗസ്റ്റിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.