തിക്കിത്തിരക്കേണ്ട, വീട്ടിലിരുന്ന് ഡോക്ടറെ കാണാം

തിരുവനന്തപുരം: വീട്ടിലിരുന്ന് ഫോൺ മുഖേന ചികിത്സ തേടാവുന്ന ടെലി മെഡിസിൻ സംരംഭം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നു. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പിയും ലഭ്യമാണ്. ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി ഒ.പി. കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയി തിരക്കുകൂട്ടാതെ വീട്ടില്‍ തന്നെ വളരെ ലളിതമായ സേവനം പ്രയോജനപ്പെടുത്താമെന്നതാണ് ടെലി മെഡിസിൻെറ പ്രത്യേകത. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ചക്കിടെ രാജ്യത്തുതന്നെ രണ്ടാം സ്ഥാനത്തെത്താൻ കേരളത്തിലെ ടെലിമെഡിസിൻ സംരംഭങ്ങൾക്ക് കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡയബറ്റിക്സ്, മലബാര്‍ കാന്‍സര്‍ സൻെറര്‍, ആർ.സി.സി, ശ്രീചിത്ര എന്നീ സ്ഥാപനങ്ങളാണ് ടെലി മെഡിസിനായി കൈകോര്‍ക്കുന്നത്. ദിവസവും 30 ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളിലായുള്ളത്. ജയിലുകളിലും ടെലി മെഡിസിൻ ജയിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിൽ ടെലിമെഡിസിൻ സേവനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ഭേദമായ റിമാൻഡ് പ്രതിക്ക് തുടര്‍ ചികിത്സക്കായി പാലക്കാട് ജില്ലാ ജയില്‍ ടെലിമെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തി. ടെലി മെഡിസിൻ: സേവന വഴി ഇങ്ങനെ കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ള ആര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാം. https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ പ്രവേശിച്ച് 'പേഷ്യൻറ് രജിസ്‌ട്രേഷന്‍' ബട്ടണില്‍ ക്ലിക്ക് ചെയ്യണം. മൊബൈല്‍ നമ്പര്‍ ടൈപ് ചെയ്ത ശേഷം 'സൻെറ് ഒ.ടി.പി' ക്ലിക്ക് ചെയ്യണം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി ടൈപ് ചെയ്യുക. പേഷ്യൻറ് രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസ്സും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ജനറേറ്റ് പേഷ്യൻറ് ഐ.ഡി, ടോക്കണ്‍ നമ്പര്‍ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ മെസേജ് വന്ന ശേഷം ലോഗിന്‍ ചെയ്യാം. മൊബൈലില്‍ വരുന്ന പേഷ്യൻറ് ഐ.ഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ് ചെയ്യുമ്പോള്‍ ക്യൂവിലാകും. ഉടന്‍ തന്നെ ഡോക്ടര്‍ വിഡിയോ കാള്‍ വഴി വിളിക്കും. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ശേഷം മരുന്നിൻെറ കുറുപ്പടിയും അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.