തൊടുപുഴ: കർഷകരടക്കം ആരും ആവശ്യപ്പെടാത്ത ഭേദഗതിയിലൂടെ ഭൂമി കൈമാറ്റത്തിൽ സർക്കാർ കൊണ്ടുവന്ന ഇളവ് സംശയാസ്പദം. സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയുടെ കൈമാറ്റം 25 വർഷംവരെ സാധ്യമല്ലെന്ന ചട്ടമാണ് മന്ത്രിസഭ യോഗം കഴിഞ്ഞദിവസം മാറ്റിയത്. 12 വർഷംവരെ കൈവശമുള്ളതാണെങ്കിൽ വിൽക്കാൻ അനുവദിച്ചാണ് വിജ്ഞാപനം (G.o(P)No. 60/2017/RD). വർഷങ്ങളായി കൈവശമിരിക്കുന്ന ഭൂമിക്ക് വരുമാനപരിധി ബാധകമാക്കാതെ പട്ടയം നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഹൈറേഞ്ച് സംരക്ഷണസമിതിയടക്കം നടത്തിവന്ന പ്രക്ഷോഭം കണക്കിലെടുത്ത് ഏറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന ഇൗ തീരുമാനവും അംഗീകരിക്കുകയായിരുന്നു. 1964 ലെ ഭൂമിപതിവ് ചട്ടപ്രകാരം ഏക്കർ കണക്കിന് സ്ഥലം സർക്കാർ സൗജന്യമായി പതിച്ചുനൽകിയിട്ടുണ്ട് .
സീറോ ലാൻഡ്ലസ് പദ്ധതിയിലും പട്ടികജാതി--വർഗ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതിയിലും ഇത്തരത്തിൽ ഭൂമി നൽകിയിട്ടുണ്ട്. 25 വർഷംവരെ കൈമാറ്റം വിലക്കിയാണ് ഭൂരഹിതരായ സാധാരണക്കാർക്കും പട്ടിക വിഭാഗങ്ങൾക്കും അഞ്ചുസെൻറ് മുതൽ രണ്ടര ഏക്കർ വരെ ഭൂമി അനുവദിച്ചത്. ഭൂരഹിതരും ഭൂമി അന്യാധീനപ്പെട്ടവരുമായ ആദിവാസികൾക്കും കാലാവധി നിബന്ധനവെച്ചത് ഭൂമാഫിയ കൈവശപ്പെടുത്താതിരിക്കാനായിരുന്നു.
കാലാവധി കുറച്ച് വിജ്ഞാപനം വന്ന സാഹചര്യത്തിൽ പലരും ഭൂമി കൈമാറ്റത്തിന് തയാറാകും. ഇതോടെ ഭൂരഹിതരുടെ ലിസ്റ്റിലിലേക്ക് ഇത്തരക്കാർ വീണ്ടുമെത്തും. ടൂറിസം മേഖലയിൽ ഇൗ വിഭാഗക്കാരുടെ ഭൂമി മാഫിയകൾ കൈയടക്കുന്ന സ്ഥിതിയുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ടൂറിസ്റ്റ് സേങ്കതങ്ങളായി വളർന്ന മേഖലയിൽ സർക്കാറിൽ സമ്മർദ്ദം ചെലുത്തി ഉത്തരവിറക്കിയതായും സംശയിക്കുന്നു.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മഴനിഴൽ പ്രദേശം, മറയൂരിൽ ആദിവാസികൾക്കായി നീക്കിയിട്ട ഭൂമി, വിനോദസഞ്ചാരകേന്ദ്രമായി വളർന്ന മാങ്കുളത്ത് നൽകിയ നൂറുകണക്കിനേക്കർ ഭൂമി എന്നിവയുടെ ൈകമാറ്റം ഇനി സാധിക്കും. മറ്റു ജില്ലകളിലെ കണ്ണായ ഭൂമി സ്വന്തമാക്കാനും ചില ലോബികൾ ഇടപെട്ടതായാണ് സൂചന. ഭൂമി കൈമാറ്റത്തിൽ സങ്കീർണ നിയമപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഹൈറേഞ്ച് മേഖലയിൽ സർക്കാർ ഭൂമി കൈവശപ്പെടുത്താൻ കോർപറേറ്റുകൾക്ക് ഇൗ തീരുമാനം അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.